Monday 20 May 2013

എണ്ണപ്പാടവും അധിനിവേശവും !


 മെമ്മറി കാഡുക ഉള്ള മൊബൈൽ ഫോണുകൾ ഇറങ്ങിയ കാലം, BPL കമ്പനി പൂട്ടിപ്പോകുന്നതിനു മുന്പ് ആളിക്കത്തിയിരുന്ന കാലം. ഏകദേശം ഒരു ഉച്ച ഉച്ചര ആയിക്കാണും, കനാ ബണ്ടി "മിസ്സ്ഡ് കോളും പ്രണയവും" എന്ന വിഷയത്തി, ഏകദേശം ഒരിഷ്ടികയുടെ കനമുള്ള അല്കാട്ടെ ഫോണിന്റെ ഉടമസ്തആയ ശ്രീ എനിക്ക്, കേമറയും മെമ്മരികാഡും ഉള്ള സോണിയുടെ പുതിയ മൊബൈ ഉടമസ്തആയ അക്ഷയ് ക്ളാസെടുക്കുകയാണ്
ഞാനും അവനും 

മിസ്ഡ് കോളുകളുടെ അനന്ത സാധ്യത കേട്ട് കോരിത്തരിച് ഞാനും എന്റെ കോരിത്തരിപ്പ് കണ്ട് ആവേശം മൂത്ത് വാചാലനായ അവനും, പതിവില്ലാതെ വഴി ചീറിപ്പാഞ്ഞു വന്ന പോലീസ് ജീപ്പ് കണ്ട് ഒരു കാര്യവും ഇല്ലാതെ ബണ്ടിനു താഴേക്കു ഒറ്റ വലിച്ചി. അതിന്റെ അനന്തര ഫലമായി ജീപ്പ് സഡ ബ്രേക്ക് ഇട്ടു നിരത്തുകയും എത്തി നോക്കിയ ഞങ്ങളെ, എസ്സൈ, ചകിരി നാര് നനച്ചുവച്ചപോലെയുള്ള മീശ തടവിക്കൊണ്ട് അടുത്തേക്ക് വിളിക്കുകയും ചെയ്തു.

"
എന്താടാ ഞങ്ങളെ കണ്ടപ്പോ ഒരു പരുങ്ങൽ...?"

അങ്ങനെ ഒന്നുമില്ല, ഒരു ബഹുമാനത്തിന്റെ പേരില് എന്ന് പറയാതുനിഞ്ഞെങ്കിലും എന്റെ ശബ്ദം പുറത്തേക്കു വന്നില്ല. ബഹുമാന്യ പണ്ടിതനും നാവിട്ടടി വിദഗ്ദനുമായ അക്ഷയ്, തന്റെ പ്രധാന ആയുധമായ നാവ് രണ്ടര കിലൊമീറ്റെഅകതോട്ടിറക്കി പെണ്ണ്കേസ് പ്രതിയെ പോലെ തലകുനിച്ച് നിന്നു.

കള്ളലക്ഷണം മണത്തിട്ടാണോ അതോ ഇരയെ കിട്ടിയ സന്തോഷത്തിലാണോ എന്നറിയില്ല. അക്ഷയുടെ ട്ടിന്റെ പോക്കറ്റിപൊങ്ങി നിന്ന മൊബൈനോക്കി, എസ്സൈ അലറി  "എടുക്കെടാ രണ്ടിന്റേം മൊബൈൽ..”

ഞാ പ്രത്യേക ഭാവമാറ്റമൊന്നുമില്ലാതെ കരാട്ടെ പഠിക്കാ പോയപ്പോ ദക്ഷിണ കൊടുത്ത പോലെ, രണ്ടു കൈ കൊണ്ടും ഭവ്യതയോടെ എടുത്തു കൊടുത്തു. "ഇതെന്തിനാടാ കൊണ്ട് നടക്കുന്നെ, പട്ടിനെ എറിയാനാ.." എന്റെ നീലക്കള അല്കാട്ടെലിന്റെ മേ ഒരുലോഡ് പുച്ഛം വാരി വിതറി, എസ്സൈ സാ അക്ഷയ്ക്ക് നേരെ കൈനീട്ടി.
സാറേ, അതേ.. മൊബൈ ആര്ക്കും കൊടുക്കരുതെന്ന് അച്ഛ പറഞ്ഞിട്ടുണ്ട്..” അവന്റെ "അതിവിദഗ്ദ" ബുദ്ധി എസ്സൈയുടെ കട്ടിമീശയി തട്ടി നിലത്തു വീണുടഞ്ഞു. തെങ്ങ് കയറുന്ന ഭാസ്കരേട്ടന് സ്ഥലത്തെ ജന്മി അബുക്ക കൂലി കൊടുക്കുന്ന പോലെ അവ അറചറച്ചു എടുത്ത് കൊടുത്തു

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഫോണ് തിരിച്ചും മറിച്ചും നോക്കി.. "നല്ല ഫോണ്.." എന്നൊരു കമ്മെന്റും ഇട്ട് ഒരു ലൈകും കൊടുത്ത് ജീപ്പികേറി, വിട്രോ വണ്ടി എന്ന് പറഞ്ഞ്, ഫോണും കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ ഒറ്റപ്പോക്ക്.

ജീപ്പ് കണ്ണിനിന്ന് മറയുന്നത് വരെ നോക്കി നിന്ന്, അക്ഷയ് അവിടെത്തന്നെ ഇരുന്നുപോയി. സമാദാന ശ്രമങ്ങളുമായി ഞാഅടുത്തിരുന്നു. "സാരമില്ല, അച്ഛനോട് ഇപ്പോപറയണ്ട.." എന്നൊക്കെയുള്ള എന്റെ വാക്കുകകേകുമ്പോൾ, വിങ്ങിപ്പൊട്ടിയിരുന്ന അവൻ കരച്ചിലിന്റെ വോളിയം കൂട്ടി. ആളുകള് കാണും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഒരുവിധേനെ ഞാബണ്ടികൊണ്ട് പോയി ഇരുത്തി. കരഞ്ഞു ശ്വാസം പോയ അവന്റെ നെഞ്ജുഴിയുന്ന എെന്ന നോക്കി അടക്കിപ്പിടിച്ചൊരു രഹസ്യം പറഞ്ഞു. ശേഷം മുഖം പൊത്തി കരഞ്ഞു,അതുകേട്ടു മനസ് മടുത്തു പോയ ഞാനും ഭൂമിക്കു ദാനമായി കൊടുത്തു ഒരിറ്റു കണ്ണുനീർ.

മൊബൈഅച്ഛവേറെ വാങ്ങിത്തരും, പക്ഷെ ഫോണ് തന്നപ്പോമെമ്മറികാഡിൽ ഉണ്ടായിരുന്ന, നിറഞ്ഞു കവിഞ്ഞു കിടക്കുന്ന എണ്ണപ്പാടങ്ങളും അതിഅധിനിവേശം നടത്തുന്ന സായിപ്പന്മാരുടെയും  രഹസ്യ ഡോക്കുമെന്ററികൾ അവനെവിടെ കിട്ടും..

നടുറോഡിമലര്ന്നു കിടന്നു കരഞ്ഞതിഅവനെ കുറ്റം പറയാപറ്റില്ല. താങ്ങി പിടിച്ചവനെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുമ്പോഞാനോത്തു.

അതുംകൊണ്ടുപോയ എസ്സൈ രഹസ്യവിവരങ്ങ കണ്ടുപിടിക്കുമോ...?
അതുകണ്ട് ഞെട്ടി ഞങ്ങളെ അന്വേഷിച്ചു വരുമോ..?
കോടതിയിലേക്ക് കയ്യാമം വച്ച് കൊണ്ടുപോകുമോ..?
പോകുന്ന വഴിക്ക് വടയും ചായയും വാങ്ങിത്തരുമോ..?
ഇരിഞ്ഞാലക്കുട സബ്ജയിലിഗവര്മെന്റ്റ് ആശുപത്രിയുടെ  
മണമടിച്ചു കിടക്കേണ്ടി വരുമോ?

എണ്ണപ്പാടം നഷ്ടമായ അവന്റെ വിഷമത്തേക്കാഎന്നെ അലട്ടിയ പ്രശ്നങ്ങഇതൊക്കെ ആയിരുന്നുപിന്നീട് ജോസേട്ടന്റെ പെട്ടിക്കടയിന്നു നാരങ്ങ സോഡാ കുടിക്കുമ്പോൾ, ശാന്തിനികേതന് സ്കൂളിന്റെ ഗേറ്റിവന്നുനിന്ന പോലീസ് ജീപ്പിനിന്ന് ഇറങ്ങിയ പത്താം ക്ളാസുകാരന്റെ പോക്കറ്റി സോണി കണ്ട അന്ന് ഞാമനസമാധാനത്തോടെ കിടന്നുറങ്ങി.

നോട്ട് : എന്റെ അച്ഛന് സോണി വാങ്ങാനുള്ള കാശൊക്കെ അന്നുണ്ടായിരുന്നു, എന്നോട് സ്നേഹത്തിനും കുറവില്ലായിരുന്നു.

Tuesday 14 May 2013

രണ്ടു തരം വിയര്പ്പ് !


 വൃത്തിയില് വിരിച്ചിട്ട വെള്ളയില് ചുവന്ന പൂക്കള് ഉള്ള കിടക്കവിരി രണ്ടുടലുകളുടെ ആവേശതാളത്തിനൊത്ത് ഞെങ്ങിയും ഞെരുങ്ങിയും ചുരുങ്ങികൊണ്ടിരുന്നു. പുറത്ത് വര്ഷക്കാലം അതിന്റെ വരവറിയിച്ചു തകര്ത്തു പെയ്യുമ്പോള്, ഇരുട്ട് വീണ മുറിയില്
അവള് അവന്റെ മാറില് മയങ്ങി കിടന്നു. വിയര്പ്പ് തുള്ളികള് സ്വയം തീര്ത്ത ചാലിലൂടെ ഒഴുകി ഇറങ്ങി." സ്നേഹം എനിക്കെന്നും തരുമോ.." പാതിമയക്കത്തില് അവള്  ചോദിച്ചു. "നിനക്കല്ലാതെ പിന്നെ ആര്കാ ഞാന് കൊടുക്കാ... നീ എന്റെ മുത്തല്ലേ..." അവന് അവളെ ഇറുക്കി പിടിച്ചു കൊണ്ട് മൊഴിഞ്ഞു. "വേറെ ആരുടെയെങ്ങിലും അടുത്ത് പോകുമോ.." പരിഭവത്തിന്റെയും കൊഞ്ജലിന്റെയും സ്വരം ഉണ്ടായിരുന്നു അവളുടെ ചോദ്യത്തിന്. അവന്‍, ഇല്ല എന്ന് തലയാട്ടി നെറ്റിയില് ഒരുമ്മ കൂടെ കൊടുത്തു. ചുരുണ്ട് പോയ വിരിക്കിടയില് എവിടെയോ ശ്വാസം മുട്ടി കിടന്ന മൊബൈല് ഫോണിന്റെ ഞെരക്കം കേട്ടാണ്, അവര് ഞെട്ടി എഴുന്നേറ്റത്. തപ്പിയെടുത്തവള് മിന്നി മറയുന്ന സ്ക്രീനിലേക്ക് നോക്കി, തല തിരിച്ചവനോട് പറഞ്ഞു.. "ചേട്ടന് ആണ്... ഇപ്പൊ ജോലി കഴിഞ്ഞു റൂമില് എത്തിയതാകും... കസേരയില് നിന്റെ ഷര്ട്ട് ഉണ്ട് എടുത്തിട്ട് പുറകിലെ വാതില് തുറന്നു പൊയ്കോളൂ.." അവനെഴുന്നേറ്റ് പോയതും അവള്, പച്ച ഞെക്കി ചെവിയില് വച്ചു പറഞ്ഞു.. "എന്റെ മുത്തേ എവിടെ ആയിരുന്നു എത്ര നേരമായി ഞാന് കാത്തിരിക്കുന്നു  ..."