Thursday 28 November 2013

ബർസ

നെടുമ്പാശ്ശേരി എയർപോർട്ടിലെ ബുക്സ്റ്റാളിൽ ആണ് “ബര്സയെ” ഞാനാദ്യമായി കാണുന്നതും അവളെന്നെ കീഴടക്കുന്നതും. തിരക്കുകളിൽ നിന്ന് തിരക്കുകളിലെക്കുള്ള യാത്രയിൽ പലപ്പോളും കയ്യിലെടുതിട്ടും ഒരിക്കൽ പോലും തന്നെ മറിച്ചു നോക്കാത്തത്തിൽ "ബര്സ' ദുഖിതയായില്ലെങ്കിലും, അതിനു കഴിയാത്തതിൽ ഞാൻ വിഷമത്തിൽ ആയിരുന്നു. തിരക്കുകൾ ഒഴിഞ്ഞിട്ട് നമുക്കിഷ്ടമുള്ളത് ചെയ്യാം,എന്ന ചിന്ത വെറും പാഴ്ചിന്തയാണെന്നുള്ളതിരിച്ചറിവിൽ ആണ് “ബര്സയെ” വീണ്ടും ഞാൻ തിരിഞ്ഞു നോക്കിയത്.  

നാട്ടുകാരിയും (ഇരിഞ്ഞാലക്കുട, കാട്ടൂർ) കൂടെ ആയ ഡ്ര്.ഖദീജ മുംതാസിന്റെ 2010-ലെ കേരള സാഹിത്യ അക്കാദമി  അവാര്ഡ് ലഭിച്ച ഈ നോവൽ അവരുടെ ഏഴു വര്ഷത്തെ സൗദി ജീവിതകാലത്തെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് എന്ന് നമുക്കൂഹിക്കാം.  

നമുക്കെല്ലാവര്കും തീഷ്ണമായ അനുഭവങ്ങളുണ്ട്. അത് മനസ്സിൽ നിന്നും കയ്യിലൂടെ പ്രവഹിക്കണമെങ്കിൽ പ്രതിഭ വേണം. അതെല്ലാവര്കും ഉണ്ടാകില്ല, ചില അനുഗ്രഹീത ജന്മങ്ങൾക് മാത്രം ദൈവം നല്കിയ കഴിവാണത്. തന്റെ നോവലിൽ നായിക സബിതയും ഭര്ത്താവ് റഷീദും സൗദി അറേബിയയിലെ പുതിയ ആളുകളാണ്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രിയിലെ ഡോക്ടർമാർ. നായിക സബിതയിലൂടെ ആണ് നോവലിന്റെ ഗതി നീങ്ങുന്നത്.  

"ബര്സ" – “മുഖം തുറന്നിട്ടവൽ”, പുസ്തകത്തിന്റെ ഡിസ്ക്രിപ്ഷനിൽ പറയുന്നത് പോലെ മനസ് തുറന്നിട്ട്‌ തന്റെ സൗദി ജീവിതത്തിൽ ഇസ്ലാമിലൂടെ യാത്ര ചെയ്യുകയാണ് നായിക. പല ജീവിത മുഹൂര്തങ്ങളും  ഇസ്ലാമിക ചരിത്രവുമായും  വിഞ്ജാപനങ്ങളുമായും  താരതമ്യപ്പെടുത്തി നോക്കുന്നതും ഉടനീളം ദർശിക്കാം. പ്രണയിച്ച പുരുഷനെ വരിക്കാൻ മതം മാറി മുസ്ലിമായ ഒരാള്കുണ്ടാകുന്ന സാമാന്യ സംശയങ്ങളും അതിലുപരി കാലചക്രം ഉരുണ്ടപ്പോൾ പുരുഷ കേന്ദ്രീക്രുതമാക്കി നിര്വചിച്ചു വച്ചിരിക്കുന്ന ഇസ്ലാമിക പാഠങ്ങളും ആ മനസിനെ പലപ്പോളും കീഴ്പെടുതുന്നതും കാണാം.  

ആശുപത്രി, ഡോക്ടർമാർ, നഴ്സുമാർ മുതൽ കുടുംബ ജീവിതവും ഇസ്ലാമും  ഹജ്ജും വരെ കഥാപാത്രങ്ങൾ ആകുന്ന ഈ നോവൽ ഒരു സമ്പൂര്ണ കൃതി ആയി ഞാൻ വിലയിരുത്തും. ഇതിനേക്കാൾ നന്നായി അനുഭവങ്ങളെ കുരിചിടാനും അതിന്റെ പെര്ഫെക്ഷനിൽ എത്തിക്കാനും കഴിയില്ല എന്നെനിക്കു തോന്നുന്നു..

Wednesday 20 November 2013

കൊന്ത!

കെട്ടിയാടിയ വേഷങ്ങളഴിച്ചു വച്ച് ജാതിമരങ്ങളുടെ തണലി വിശ്രമിക്കുന്ന കൊച്ചുവറീതേട്ടനും അന്നാമ ചേടത്തിയുമടക്കം ആ സെമിത്തേരിയിലെ മാർബി കുഴികളി കിടക്കുന്ന സകല മാപ്ളാരും വിളിച്ചു പറഞ്ഞിരിക്കണം. "ഡാ മക്കളെ പതുക്കെ ഓട്രാ, വീണ് കാലോ കയ്യോ പോട്ടൂടാ...”. തലയി കുമിഞ്ഞു കൂടുന്ന അറിവുകളെ ദഹിപ്പിക്കാ പള്ളിസ്കൂളി കിട്ടിയിരുന്ന ഇടവേളകളിലെന്നും ഞങ്ങളവിടെയാണ്, ഓട്ടവും ചാട്ടവും കളിയുമായി, മാര്കോസ് ചേട്ട മണിയടിക്കുന്നത് വരെ. അന്ത്യവിശ്രമം കൊള്ളാനെത്തിയ ആത്മാക്കൾക് ഒരു സമാധാനവും കൊടുക്കാതെ.

ഒറ്റയ്ക്ക് പോകാ ഭയമായിരുന്നു, സെമിത്തേരിയുടെ അരികി വലിയൊരു കുഴിയുണ്ട് അതി നിറയെ തലയോട്ടിയും അസ്ഥികൂടങ്ങളുമാണെന്നാ, ജെനി പറഞ്ഞത്. അവ കണ്ടിട്ടുണ്ടത്രേ. കുഴിച്ചിടാ സ്ഥലം തികയാതെ വരുംബോ കുഴിചിട്ടവരെ പുറത്തെടുത്ത് പുതിയ ശവങ്ങളെ അതിലടക്കുമത്രേ. പഴയ കുഴിയുടമസ്തന്റെ അസ്ഥികളാണ് പിന്നീടാ വലിയ കുഴിയി നിക്ഷേപിക്കുന്നത്, ഒളിച്ചു കളിക്കിടയി ഒരേ ജാതിമരത്തിനടിയി ഒളിച്ചപ്പോ വിടര്ന്ന കണ്ണുകളോടെ അവ പറഞ്ഞത് ഞാനവിസ്വസിച്ചില്ല, എന്നത്തേയും പോലെ.


പൊട്ടിയ ഓടിനിടയിലൂടെ സൂര്യ എന്നെ നോക്കി ചിരിച്ച ഒരു ദിവസം,
"ആറീന്നു മൂന്ന് കിഴിച്ചാ ..."
മേഴ്സി ടീച്ചറുടെ കടിച്ചാ പൊട്ടാത്ത ചോദ്യത്തിന് മുൻപിൽ മിഴിച്ച് നിൽകുവായിരുന്ന എന്നെ രക്ഷിക്കാനെന്നോണം ജെനി തളര്ന്നു വീണു. ഓടിക്കൂടിയ ആളുകള്കിടയിലൂടെ മാര്കോസ് ചേട്ട എടുത്തുയർത്തിയ ആ ശരീരത്തി നിന്ന് അവളുടെ കറുത്ത കൊന്ത തൂങ്ങിയാടുന്നതാണ്, പിന്നീടെന്റെ ദിനരാത്രങ്ങളെ വള്ളി പൊട്ടിയ പട്ടം പോലാക്കിയത്. ആ കൈകളെപ്പോളും അതിനെ ഉഴിഞ്ഞ് നിന്നിരുന്നു. സത്യ സാക്ഷ്യങ്ങളും സാഹചര്യ നുണകളും അതി പിടിച്ചായിരുന്നു. ആ ജീവ വസിചിരുന്നതാ കൊന്തയിലായിരുന്നു.

മേഴ്സി ടീച്ചറുടെ ചോക്കിന്റെ നീളം കുറഞ്ഞു വന്നു, സൂര്യന്റെ ചിരി മങ്ങി തുടങ്ങി. നിശ്വാസങ്ങ പരസ്പരം ചൂടുപകര്ന്ന് നിന്ന്, ജാതിയി നഖം കൊണ്ടെഴുതിയ പേരുമാഞ്ഞു പോയിരിക്കുന്നു. പൂത്ത് നിന്ന അവക്കിടയിലൂടെ നടന്നു ഞാ, ജെനിക്കരികി പോയിരുന്നു. കറുത്ത മാർബിളിൽ കൊത്തിവച്ച ആ പേരിനു ചുവടെ കത്തിയൊലിച മെഴുകുതിരിക അടർത്തി
മാറ്റുമ്പോ ഞാ ചോദിച്ചു, "ഇനി വരുന്നയാളുടെ പകരം നീ പുറത്ത് വരുമോ, ജെനീ...”
കേട്ട് കാണും, അവ കൊന്തയി പിടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. പിണക്കമാണോ എന്ന എന്റെ സംശയവും മാർബിളിൽ തട്ടി തിരിച്ചുവന്നു.


ഒരു നനഞ്ഞ പ്രഭാതത്തി കവിഞ്ഞൊഴുകിയ കുളക്കരയി നിർത്തി അമ്മ തല തോര്തി തരുമ്പോളാണ്, പള്ളിമണി നിർത്താതെ മുഴങ്ങിയത്. മൂന്ന് B യിലെ ട്രീസയുടെ അപ്പാപ്പനാണ്. മുട്ടതോരനും തേങ്ങാ ചമ്മന്തിയും നിറച്ച ചോറ്റു പാത്രവും അമ്മയുടെ പകച്ചുള്ള നോട്ടവും ശകാരവും പിറകിലാക്കി ഞാനോടി. ഒറ്റക്കാലിലെ ചെരുപ്പുമായി വലിയ കുഴിയുടെ അരമതിലി കയറി നിന്നു. കൊന്തയില്ലാത്ത അനേകം അസ്ഥികൂടങ്ങ കണ്ടു ഏങ്ങി ഏങ്ങി കരഞ്ഞു. ആര്തിരമ്പി പെയ്ത മഴയി എന്റെ കണ്ണുനീരും തേങ്ങലും ഒലിച്ചു പോയ കഥ സ്വകാര്യമായി പറഞ്ഞ്, കവുങ്ങുകൾ കളിയാക്കി ചിരിച്ചു.

Sunday 22 September 2013

കണ്ണുനീരിനു പറയാനുള്ളത് !

പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോ, ഷിയാസിക്ക പറഞ്ഞു,

"സൂക്ഷിക്കണം, ഗ്യാസ് ഉപയോഗം കഴിഞ്ഞ ഉടനെ വാല്വ്‌ പൂട്ടണം, അതവളോടും പ്രത്യേകം പറയണം. കിടക്കുമ്പോ അടുക്കളയുടെ ജനൽപാളി കുറച്ച് തുറന്നിടണം. രാവിലെ അകത്തേക്ക് കടക്കുമ്പോ ഒന്നുകൂടി നോക്കിയതിനു ശേഷം മാത്രമേ സ്റ്റവ് ഉപയോഗിക്കാവൂ .."

"ശരി ഇക്കാ.. " ഞാ മൂളിക്കേട്ടപ്പോ ഷിയാസ്ക വീണ്ടും പറഞ്ഞു, "നിങ്ങളെ കാണുമ്പോ എനിക്ക് എന്റെ സുഹൃത്തിനെയും കുടുംബത്തെയും ആണോർമ വരുന്നത്. ഒര്കാ വയ്യ അതൊന്നും." 

അത്ര നേരം സാധാരണ ഉപദേശങ്ങളെ പോലെ ശര്ധയില്ലാതെ മൂളിക്കേട്ടിരുന്ന ഞാ ചോദിച്ചു, "ആരാ അവർ.. എന്താ അവര്ക് പറ്റിയത് ..?"

"നിന്റെ പ്രായം വരും അവന്, എന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമാണ്, നാട്ടിലും വീട്ടിലും കോളിളക്കം സൃഷ്ടിച്ച പ്രണയത്തിനു ശേഷം വിവാഹം കഴിച്ചതായിരുന്നു അടുത്ത ബന്ധുവും കൂടെ ആയ അവളെ.."

ഷിയാസ്ക തുടർന്നപ്പോൾ, ആ കഥയിലെ നായകനായി ഞാനെന്നെ അവരോധിച്ചു.

"ദേ, ഈ കാണുന്ന റോഡിന്റെ അങ്ങേ അറ്റത്ത് ബർഗർ ലാന്റിന്റെ അടുത്തായിരുന്നു അവരുടെ ഫ്ലാറ്റ്,  അവന്റെ ഓഫീസും താമസവും ഒരേ ബിൽഡിങ്ങിൽ ആയിരുന്നു, സ്നേഹിച്ചു വിവാഹം കഴിച്ച്, വിവാഹത്തിന് ശേഷവും  അതിനേക്കാ സ്നേഹിച്ച് കഴിഞ്ഞ അവരുടെ സ്നേഹവല്ലരിയി എട്ടുമാസങ്ങൽക് മുന്പൊരു കുഞ്ഞു പിറന്നു. ആഹ്ലാദത്തിന്റെ ആനന്ദത്തിന്റെ നാളുക. താമസം തുടങ്ങിയപ്പോ തന്നെ അവനവളോട് പറഞ്ഞു, നീ ഒരു കാര്യത്തിനും അടുക്കളയി കയറണ്ട, എല്ലാം ഞാ തന്നെ ചെയ്തോളാം എന്ന്. എന്നും ജോലിക്ക് പോകുമ്പോ അവ തന്നെ ചോറും കറിയും വക്കും. സ്നേഹം മാത്രം നിറഞ്ഞുനിന്നിരുന്ന ആ വീട്ടില് പെട്ടന്നൊരു ദിവസം ക്ഷണിക്കാത്ത അദിതിയായെത്തിയ ഒരു നിമിഷം.. ആ ശപിക്കപ്പെട്ട നിമിഷം ..”

"പാചകമെല്ലാം കഴിഞ്ഞ് അവ ഓഫീസി പോയ സമയം, അവളൊരു ചായ ഇടാ വേണ്ടി അടുക്കളയി കയറി, ആദ്യ ശ്രമത്തി തന്നെ സ്റ്റവ് ഓണായി, വെള്ളവും വച്ചവ പുറത്ത് കടന്നു, ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കാ പോയതാകണം, തിരിച്ചു വന്നു നോക്കുമ്പോ ബര്ണെറി തീയില്ല, കെട്ടുപോയിരിക്കുന്നു. ഉടനെ കത്തിക്കാനുള്ള ശ്രമം .. ആ നിമിഷം അവര്ക് വേണ്ടി ദൈവം കരുതിവച്ച നിമിഷം. ഒരു വലിയ ശബ്ദവും കൂടെ നീലനിറത്തിലുള്ള തീയും ഒന്ന് പൊതിഞ്ഞു അവളെ..."

"ശബ്ദം കേട്ടോടിവന്ന അവനും അവന്റെ അർബാബും പുറമേ പരിക്കുകളൊന്നും കണ്ടില്ല എങ്കിലും ബോധരഹിതയായ അവളെ എടുത്തു ആശുപത്രിയി എത്തിച്ചു. ആന്തരിക അവയവങ്ങളി 90% പൊള്ളി എന്ന് സ്ഥിരീകരിച്ചെങ്കിലും, പ്രിയ്യപ്പെട്ടവളെ കിടത്തിയിരിക്കുന്ന മുറിയുടെ പുറത്ത് പക മുഴുവ നോമ്ബെടുത്തവ കാത്തിരുന്നു. ഞങ്ങളെന്നും രാത്രി പോകും കാണാ, ഖുറാ ഓതി ഇരിക്കുന്ന അവൾകുവേണ്ടി പ്രാര്തിച്ചുകൊണ്ടിരിക്കുന്ന അവനെ കണ്ട് തകർന്ന് പോകുമായിരുന്നു...”

ഷിയാസ്ക അതുപറഞ്ഞപ്പോ എന്റെ കണ്ണി നിന്നടര്ന്നു വീണത്, കൈകളി ഖുറാനുമായി അവൾ കിടക്കുന്ന മുറിയിലേക്ക് ഏന്തി നോക്കിയ ഞാ കണ്ടത് എന്റെ ആരുടെയോ മുഖമായിരുന്നത് കൊണ്ടായിരിക്കാം, ഒരു നിമിഷം ഞാനവനായി മാറിയത് കൊണ്ടായിരിക്കാം. ഇതെഴുതുംബോ ഒരിക്കല്കൂടെ ഡെസ്കി പതിഞ്ഞ രണ്ടുതുള്ളി കണ്ണുനീ സാക്ഷി, ദൈവഹിതങ്ങ പലപ്പോളും അതിക്രൂരമായിപ്പോയി എന്ന് തോന്നാറുണ്ട്, സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാ പോകുന്നതും നല്ലതിന് എന്ന് വെറുതേ പറയാം. വെറും വെറുതേ..!

തിരിച്ച് ഫ്ലാറ്റിലെത്തിയ ഞാ ആദ്യം ഗ്യാസ് പൂട്ടിയിട്ടുണ്ടോ എന്ന് നോക്കി. ശേഷം അവളെ വിളിച്ചു ഷിയാസ്ക എന്നോട് ഉപദേശിച്ച പോലെ ഉപദേശിച്ചു. ഇപ്പോ എന്നും വളരെ ശ്രദ്ധാപൂർവ്വം മാത്രമേ അതിനോടടുക്കാരുള്ളൂ. നാമറിയാതെ നമ്മുടെ നിഴലായ് ഒരു ദുരന്തം കൂടെയുണ്ട്  എന്ന തിരിച്ചറിവ് അതിഭയാനകമാണ്.

"നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്"
എന്ന് ബെന്യാമി പറഞ്ഞത് എത്ര സത്യം. എത്രയെത്ര കഥക നമ്മ കേള്കുന്നു പാഠം ഉൾകൊള്ളാൻ നമുക്കാകുന്നില്ല. വിധി എന്തായാലും നമ്മെ തേടിവരും.. സൂക്ഷിക്കുക എന്നത് പക്ഷെ നമ്മുടെ കര്ത്തവ്യമാണ്!

Wednesday 14 August 2013

കയ്റോ 6 7 8 !! ഒരു സാമൂഹ്യപാഠം..


             സിബിഎസ് ന്യൂസ് ചാനലിന്റെ ചീഫ് ഫോറിന് കറസ്പോണ്ടന്റായ ലാറ ലോഗനെ തഹ്രീ സ്കൊയറി പ്രക്ഷോഭകാരിക മാനഭംഗപ്പെടുത്തിയപ്പോ ഈജിപ്റ്റ് എന്ന രാജ്യത്തിന്റെ വലിയൊരു ശതമാനം പുരുഷന്മാരുടെ ലൈങ്കിക ദാരിദ്ര്യം ലോകം കണ്ടറിഞ്ഞതാണ്

മുഹമ്മദ് ദിയാബ്, ഈജിപ്തെന്ന രാജ്യത്തിന്റെ പ്രവണതയുടെ കാരണവും അതിന്റെ പ്രതിവിധിയും തേടുകയാണ് തന്റെ ആദ്യ ചലച്ചിത്ര സംരംഭമായ "കയ്റോ 6 7 8" എന്ന സിനിമയിലൂടെ..
             
കയ്റോയിലെ ബസ്സുക ഒരുപറ്റം ആണുങ്ങളുടെ കളിസ്ഥലമാണ്, ഫയ്സ ആദ്യമേ മനസിലാക്കിയിരുന്നു. 6 7 8 എന്ന ലൈനി ഓടുന്ന ബസ്സി കയറേണ്ടി വരുമ്പോഴൊക്കെ  അവകതു നേരിടേണ്ടി വന്നിരുന്നു എന്നതിനാലാണത്. ബസി സ്ഥിരമായി നേരിടേണ്ടി വന്ന അതിക്രമങ്ങ, ലൈങ്കിക വൈകൃതങ്ങക് നിര്ബന്ധിക്കുന്ന തന്റെ ത്താവി നിന്നകലാ അവളെ പ്രേരിപ്പിക്കുകയാണ്.

മോഡേണ്‍ രീതിയി ജീവിതം നയിക്കുന്ന സേബ, ഫുട്ബാ മത്സരത്തിനിടെ ലാറ ലോഗനെ ഒര്മിപ്പിക്കും വിധം വലിയൊരു വിഭാഗം ആളുകളാ പീഡിപ്പിക്കപ്പെട്ട സ്ത്രീ ആണ്, ആ സംഭവത്തിന്റെ ബാക്കിപത്രമായി  ഭര്ത്താവ് അവളെ കുറ്റപ്പെടുത്തുകയും നേരിട്ടല്ലെങ്കിലും മാനസികമായി ഒറ്റപ്പെടുത്തുകയും ചെയ്തു. തനിക്കുണ്ടായ മാനസികവ്യാപാരങ്ങളി നിന്ന് മുക്തി നേടാ ഉറച്ച് സേബ, സ്ത്രീകള്ക്ക് വേണ്ടി അവരുടെ സുരക്ഷയെ കുറിച്ചു ബോധാവതികളാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ക്ളാസ് എടുക്കുന്നു, സ്വാഭാവികമായി ഫയ്സ അതി ആകൃഷ്ടയാകുകയും സേബയുടെ വിദ്യാർഥി ആകുകയും ചെയ്യുന്നു. നെല്ലി എന്ന കോമഡി ആര്ടിസ്റ്റ് കൂടെ ചേർന്ന് മൂവരും സംഗശക്തി ആയിമാറുന്നു. അവളും ഇത്തരത്തി പീടിപ്പിക്കപ്പെട്ടവളും അതിനെതിരെ  ഈജിപ്തിലെ ആദ്യത്തെ കേസ് ഫയ ചെയ്തവളുമാണ്.
 
അടുത്ത ദിനങ്ങളി ഫയ്സ തന്റെ പിറകി ചേർന്നുനിന്ന് പീഡിപ്പിക്കാ ശ്രമിച്ച ആളെ ചെറിയതെങ്കിലും മുനയുള്ള ഒരായുധം വച്ച് ആക്രമിക്കുന്നു, ഇത് രണ്ടു ദിവസം ആവര്തിച്ചതോടെ കയ്റോയിലെ ബസ്സുക ആളില്ലാതാകുകയും ഭീതിതമായ ഒരന്തരീക്ഷം ഉടലെടുക്കുകയും ചെയ്തു, ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയാണ്.
 
ഒരു പുരുഷനാ എഴുതി സംവിധാനിക്കപ്പെട്ട ഒരു സ്ത്രീ പക്ഷ സിനിമയാണ് കയ്റോ 6 7 8. സ്ത്രീകളുടെ പ്രകടിപ്പിക്കാ ആകാത്ത വികാരങ്ങളെ സമൂഹമദ്യേ തുറന്നു കാട്ടുകയും മാനുഷിക വികാരങ്ങളെ പല ആങ്കിളുകളിലൂടെയും വരച്ചുകാട്ടുകയും ചെയ്യുന്നു എന്ന പ്രത്യേകതയും   മനോഹര സൃഷ്ടിയി ഉണ്ട്.

ഫ്ളാഷ് ബാക്കുകളിലൂടെ സഞ്ചരിക്കുന്ന കഥയുടെ വിഷയം അത്രമേ സെന്സിടിവ് ആയതിനാ ആകണം, പോലീസ് ഓഫീസറുടെ കഥാപാത്രത്തെ വളരെ ആഴത്തി അറിവും ദീര്ഗവീക്ഷണവും പ്രകടിപ്പിക്കുന്ന ആ ആക്കി മാറ്റിയത്, സിനിമയുടെ ആത്മാവ്  മൂന്നു സ്ത്രീകള് തന്നെ, മൂന്നു വ്യത്യസ്ത സംസ്കാരത്തി വളര്ന്നു ജീവിക്കുന്ന ഇവ തമ്മിലുള്ള വ്യത്യസ്ത ചിന്തകള് ഇടയ്ക്കിടെ പുറത്തുചാടുന്നുന്ടെങ്കിലും, ഇവരിലൂടെ, യൂണിറ്റി ആണ് ഓരോ അപകട സന്ധിയേയും പ്രതിരോധിക്കാനുള്ള ബുദ്ധിപരമായ നീക്കം എന്ന തത്വം ദിയാബ് പറയാ ശ്രമിക്കുന്നുണ്ട്.
 

പിടിച്ചിരുത്തുന്ന കഥപറച്ചിലും അഭിനയിച്ച് വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞ പല വിഷയങ്ങ ഒരുമിച്ച് കൈകാര്യം ചെയ്ത സിനിമ സീരിയസ് സിനിമാ പ്രേക്ഷകര്ക്ക് ഒരുപാടിഷ്ടമാകും. നെല്ലി എന്ന കഥാപാത്രം പറയുന്നുണ്ട്, പുരുഷനി നിന്ന് സ്ത്രീ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണ് സുരക്ഷിതത്വം എന്ന്... ഇതാണ് ഓരോ പുരുഷനും സിനിമയി നിന്ന് പഠിക്കുക എന്നെനിക്കു തോന്നുന്നു !

Monday 12 August 2013

A separation ! ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ..


                ആഖ്യാന ശൈലി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും എന്നെ വിസ്മയിപ്പിച്ച ഒരു അന്യഭാഷാ ചലചിത്രം, അവാർഡുകളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ ഈ ഇറാനിയൻ ചിത്രം, കുടുംബ ബന്ധങ്ങളുടെ തീഷ്ണത വരച്ചു കാണിച്ചു കാണിക്കുന്നു.

              ഡിവോഴ്സ് എന്നത് സർവ സാധാരണവും കാരണങ്ങൾ അതിവിചിത്രവുമായ ഇക്കാലത്ത്, മറവി രോഗം ബാധിച്ച പിതാവിനും മകളുടെ ഭാവിക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആകാതെ ഉഴറുന്ന ഭാര്യാ ഭർത്താക്കന്മാർ, അക്കാരണത്താൽ പിരിയാൻ തീരുമാനിക്കുന്നതും അതിനായുള്ള ശ്രമങ്ങൾകിടയിൽ മറ്റൊരു വെല്ലുവിളി വേലക്കാരിയുടെ രൂപത്തിൽ കടന്നു വരുന്നതും ആണ്  ഇറാനിയൻ സംവിധായകാൻ അഷ്ഗർ ഫർഹാദി തന്റെ "A Separation"എന്ന സിനിമയിലൂടെ, പറയുന്ന കഥയുടെ ഇതിവൃത്തം.

             മകളുടെ മുൻപിൽ തന്റെ നിരപരാദിത്തം തെളിയിക്കാൻ പെടാപാട് പെടുന്ന, പിതാവിനെ കൊച്ചു കുഞ്ഞിനെ പോലെ ശുശ്രൂഷിക്കുന്ന നാദെറും.. മകളുടെ ഭാവിക്കു വേണ്ടി ബന്ധം ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്ന സിമിനും.. മാതാപിതാക്കളുടെ അഭിപ്രായ വ്യത്യാസത്തിനിടയിൽ കഷ്ടപ്പെടുന്ന തര്മിയയും.. വേലക്കാരിയും കുടുംബവും നേരിടുന്ന കഷ്ടതകളും.. പ്രേക്ഷകരെ ചിന്തകളുടെ ആഴങ്ങളിലേക്ക് തള്ളിയിടുന്നു..

             ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിലും അവിടെനിന്നും പുറത്ത് വരുന്ന ഇത്തരത്തിൽ ഉള്ള മികച്ച കലാസൃഷ്ടികൽ അപ്പ്രീഷിയേറ്റ്‌ ചെയ്യപ്പെടെണ്ടാതാണ്.
Must watch !!!

Trailer :